2012, ജൂൺ 4

ഇടവപാതിയും ഞാനും വിദ്യാലയവും


പുറത്ത് തിമിര്‍ത്തുപെയ്യുന്ന മഴകേട്ട്മൂടിപ്പുതച്ചുറങ്ങിയ പ്രഭാതങ്ങള്‍ . 

എന്താ സുഖം മഴയുള്ള നേരങ്ങളില്‍ മൂടി പുതച്ചുറങ്ങാന്‍  കുട്ടികാലം കഴിഞ്ഞതും കഥ മാറി  എന്തു സംഭവിച്ചാലും  നേരത്തെ എണിക്കണം സ്കൂളില്‍ പോണം അങ്ങനെയായി കാര്യങ്ങള്‍ .

മര്യാദക്ക് വലുതാവാതെ ഇരുന്നാ മതിയായിരുന്നു വെറുതെ ആകാശവും കാറ്റും കിളികളുടെം കൂടെയൊക്കെ പിറന്നാല്‍ ആഘോഷിച്ചു വലുതായി കുട്ടിയായിരുന്നപ്പോള്‍ ഒന്നും അറിയണ്ടായിരുന്നു വെറുതെ ഇരുന്നു തിന്നാ -കളിക്കാ-ഉറങ്ങാ വീണ്ടും തിന്നാ -കളിക്കാ-ഉറങ്ങാഎന്ന്  തൊട്ടു സ്കൂളില്‍ പോകാന്‍ തുടങ്ങിയോ അന്ന് തൊട്ടു എല്ലാം താറുമാറായി അന്ന് തൊട്ടാണ് ഒന്ന് -രണ്ടു -മൂന്നു അങ്ങനെ അങ്ങനെ  വലുതാവാന്‍ തുടങ്ങിയത്.

വെറുതെ സ്കൂളില്‍ പോയി വലുതായി വീട്ടില്‍ മര്യാദക്ക് ഇരുന്നാ മതിയായിരുന്നു ഇന്നിപ്പോ വളര്‍ന്നു  പോത്തുപോലെ ആയെന്ന വീട്ടുകാരു പറയണേ , ആ കുട്ടികാലം എങ്ങോ കയ്യെത്തും ദൂരെ   ഇടവപാതി തിമിര്‍ത്തു പെയ്യുന്ന  ജൂണിലെ  മഴ കാലത്തെ ഒരോര്‍മ മാത്രം.ആദ്യമായി വിദ്യാലയത്തിലേക്ക്  അമ്മയുടെ കയ്യും പിടിച്ചു അച്ഛനു പുറകെ പുത്തനുടുപ്പും,പുതുമണമുള്ള പുസ്തകകെട്ടും നെഞ്ചോടു പിടിച്ചു പുത്തന്‍ കുടയും ചൂടി  മാനം നോക്കി മനസ്സില്ലാ  മനസോടെ വയല്‍വരമ്പിലൂടെ  ആദ്യമായി ആ വിദ്യാലയത്തിലേക്ക് .അന്നാണ്  ആദ്യമായി മഴയില്‍  തനിയെ  നനയാന്‍ തുടങ്ങിയതു ആദ്യമായി  പുതുമകള്‍ കാണുന്നത്  ആ യാത്രയുടെ അവസാനത്തില്‍ നിന്നാണ്  " ജീവിതത്തിലെ  മറ്റൊരു യാത്രയുടെ തുടക്കം".  

ഇരുട്ടുവീണ മൂലയില്‍ വിറയ്ക്കുന്ന കൈകളോടെ ഒരുമിച്ചുകരയാന്‍  കൂടെ ഒരുപാടുപേര്‍ ,പുതിയ  കൂട്ടുകാര്‍ , പുതിയ പുസ്തകത്തിന്റെ ശരീരത്തെ മത്തു പിടിപികുന്നു  ഗന്ധം, പുതിയ ബാലപാഠങ്ങള്‍ ,പുതിയൊരു ജീവിതയാത്ര.   മാതാ പിതാക്കള്‍ക്ക് ശേഷം  എന്നിലേക്ക്  ആദ്യമായി  ഗുരുവും ഗുരുകുലവും എന്റെ  കുഞ്ഞു ലോകം വിശാലമാവാന്‍  മണ്‍സൂണ്‍ കാലം.

ജീവിതത്തിലേക്ക് അക്ഷരത്തിന്റെ, അറിവിന്റെ പുതിയ ലോകവുമായി  വന്നു  ആ  എന്നും  അമ്മ  എന്നും ആദ്യമായി  എഴുതാന്‍  പഠിപിച്ച   എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് അറിവിന്റെ ലോകത്തേക്ക് നയിച്ച എന്റെ ടീച്ചര്‍  ഭാനുമതി ടീച്ചര്‍ .ഇന്നു ഞാന്‍ ,നമ്മള്‍ , ആരും  എന്തെകിലുമൊക്കെ  ആണെകില്‍ അതിനുള്ള  കാരണം അവരു തന്നെയാണ് നമ്മുടെ  മാതാ പിതാ ഗുരു... 
"എന്നും അവരെയൊക്കെ അനുസരിക്കുന്ന കുട്ടി മാത്രം ആയിരുന്നെങ്കില്‍"

 ആ ഒന്നാം ക്ലാസിലോ  ഒമ്പതാം ക്ലാസിലോ പഠിച്ചാ മതിയായിരുന്നു എന്നും ആ ക്ലാസ്സ്‌ റൂമുകളില്‍  നിന്നാണ് ഞാന്‍  എന്നെ കണ്ടെത്തിയത്   ഓര്‍മിക്കാന്‍ പഠിക്കുന്നതും ,സ്നേഹിക്കാന്‍ പഠികുന്നതും ,കൂട്ടുകൂടാന്‍ പഠികുന്നതും ,അനുസരിക്കാന്‍ പഠികുന്നതും,എഴുതാന്‍ പഠികുന്നതും ,വായിക്കാന്‍ പഠികുന്നതും ,കരയാന്‍ പഠികുന്നതും,ചിരിക്കാന്‍ പഠികുന്നതും   മഴ നനയാന്‍  പഠികുന്നതും,യാത്രകള്‍ ചെയ്യാന്‍ പഠികുന്നതും തനിയെ നടക്കാന്‍  പഠികുന്നതും  "എല്ലാം അവിടെ നിന്നാണ്  " എന്നെ ഞാനാക്കിയ എല്ലാം എന്റെ വിദ്യാലയം എന്റെ മാതാ പിതാ  ഗുരു.....


അവര്‍ കാണിച്ചു തന്നെ ജീവിതം അറിവ്  
എന്നെ  ഞാനാക്കിയ ഇന്നലെകളില്‍ പോയി മറഞ്ഞ  സത്യങ്ങള്‍ അത്  മനസ്സില്‍  ഓര്‍മയാവുമ്പോള്‍   മനസില്‍ ഒരു മഴ പെയ്യുന്നുണ്ടായിരികുമെപ്പോഴും.


 മഴപോലെ മനസ്സില്‍ പെയുന്ന ഓര്‍മ്മകള്‍  കാലത്തിന്റെ കലണ്ടര്‍ മാറ്റത്തിനിടയില്‍ ആ സ്കൂള്‍ ജീവിതവും കലാലയ ജീവിതവുംകൊഴിഞ്ഞു  പോയി എന്നാലും ആരും മറന്നു പോകാത്ത കാലം ജീവിതത്തിലെ ഓര്‍മകളില്‍ നമ്മള്‍ ആദ്യം ഓര്‍ത്തെടുക്കുന്നകാലം ആ   വിദ്യാലയം ,ആദ്യ ഗുരു ,ആദ്യ പ്രണയം ,ആദ്യ കൂട്ടുകാരും കൂട്ടുകാരിയും ,സമ്മാനവും,ഓര്‍മകളും എല്ലാം അവിടെ നിന്നാണ്  തുടങ്ങുന്നത് അറിവുകള്‍ അനുഭവങ്ങള്‍ ആ നന്മകള്‍ ജീവിതത്തില്‍ സംഭവിചില്ലായിരുനകില്‍ ? 
ഇന്നലെകളില്‍ പോയി മറഞ സത്യങ്ങള്‍ ഇന്നത്‌ ഇടവപ്പാതിയും കൊണ്ടുവരുന്ന പുലരിയിലെ  മഴകേട്ട്മൂടിപ്പുതച്ചുറങ്ങുന്ന സ്വപ്നങ്ങളില്‍ ഇടയ്കെന്നോ  ഇടിവെട്ടി കണ്ണുനീര്‍ മഴയോടെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ